തണൽ പന
തണൽ പന
പന തണൽ എന്നു
കിളി.. ....
തണൽ, കിളി എന്നു പന
മണൽ താണ്ടി , കര കടന്ന്
കിളിവന്നു..
ചുട്ടു പൊള്ളുന്ന മണൽ
കിളിയോട് ചോദിച്ചു “എന്തിന് നീ ഈ വഴി വന്നു ?”
“പനയെ കാണാൻ ..” കിളി പറഞ്ഞു.
മണൽ കാറ്റിൻ ചൂടേറ്റു ചിറകു തളർന്ന്
കൊക്കുകൾ ഒരിറ്റു വെള്ളത്തിന് വേണ്ടി
കേണപ്പൊഴും കിളി പറന്നു .
മരുഭൂവിൻ മണൽ പാളികളിൽ
ഒരിറ്റു നീർക്കണം തേടിപ്പോയ
തായ് വേരുകളെ ഉറച്ച കല്ലിന്
ചുറ്റും പടർത്തി പന നിശ്ചലമായി നിന്നു ..
പൊടിക്കാറ്റ് പ്രകാശവേഗത്തിൽ
പനയോല ചുറ്റി .
പന തല ഉയർത്തി നിന്നു ..
കിളി പറന്നു വന്നു ..
പന ചിരിച്ചാടി ഉലഞ്ഞു .
കിളി കുറുകി .. അവർ
കഥകൾ കേട്ടും പറഞ്ഞും
കാലങ്ങൾ കഴിച്ചു...
---------------------------------------------------------------------------------