കരഞ്ഞു
കരഞ്ഞു
അടുത്ത വീട്ടിലെ ചായ സന്തോഷം കേട്ടു ഞാൻ.
പൂപോലുള്ളൊരു ഇഡ്ഡലിച്ചമ്മന്തി,
രുചിയുള്ളൊരു സാമ്പാറു ദോശ.
അമ്മയുടെ കൈ കൊണ്ടൊരു,
ചായ കുടിച്ചാൽ പിന്നെ ആ ദിവസം ശുഭ ഫലം!
സമയം പത്തു മണിയായാൽ, പാട്ടും വെച്ച്,
ഡാൻസു തുടങ്ങും കുട്ടികളെല്ലാം.
സന്തോഷം അലതല്ലുന്നൊരു വീട്!
ഒരു ദിവസം ശബ്ദമതൊന്നും കേട്ടില്ല.
തിരക്കീ ഞാൻ പറ്റിയതെന്തേ?
വിലപിച്ചു കൊണ്ടവർ ചൊല്ലി…
തളർന്നു… അമ്മ... ഞങ്ങളുടമ്മ…
ഇനി ഞാനുണരുമ്പോൾ സന്തോഷങ്ങൾ,
കേൾക്കില്ലെന്നോർത്ത് ഒന്നു കരഞ്ഞു…
ഞാനൊന്നു കരഞ്ഞു...