വളരുക
വളരുക
പുസ്തകങ്ങൾ പഠിച്ചു ജയിച്ചു ഞാൻ,
കേമനെന്നഭിപ്രായവും കേട്ടു.
പ്രശസ്തി പത്രത്തിലും വന്നു.
പക്ഷേ, എൻ ജീവിതം കണ്ണീരാണല്ലോ.
ഒന്നും കഴിക്കാൻ ശക്തിയില്ല,
തൊണ്ടയിൽ നിന്നിറങ്ങുന്നുമില്ല.
ഇറങ്ങിയാലോ വയറു വേദന അസഹ്യം.
ഞാൻ ചെയ്ത ദുഷ്കർമ്മ ഫലമെല്ലാം,
ഞാനനുഭവിക്കയാണിപ്പോൾ.
മരണത്തിനോടടുക്കുന്നു ഞാനും.
എന്നതു കൊണ്ടു ഞാൻ ചൊല്ലിടുന്നു.
സൽകർമ്മങ്ങൾ ചെയ്യുവിൻ,
അതിലൂടെ വളരുവിൻ.