കർഷകൻ
കർഷകൻ
ദൈന്യതയാർന്ന നിൻ മുഖപടത്തിങ്കൽ ,
മിഴിനീർകണികകൾ ഇറ്റുവീഴ്കെ ,
കൈളിലിരുന്ന തുട്ടുകൾക്കോ ,
വിയർപ്പിൻ്റെ ഗന്ധം.
മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ ,
മാനുഷർ തൻ തുടിപ്പറിയുന്നോൻ ,
അന്നമേകാൻ നിർന്നിദ്രമാം ,
രാത്രികളിൽ അദ്ധ്വാനത്തിൻ
ഉന്നതികളിലെത്തിച്ച്
ഭൂമിയാം അമ്മയെ വണങ്ങുന്നു.
ആധുനിക മാനുഷർ വികസന-
ത്തിനായി കൊടി പിടിക്കുമ്പോൾ ,
'ചാരിറ്റി' ചെയ്യാനായി മത്സരിക്കുമ്പോൾ,
അവരറിയുന്നില്ല യഥാർഥദൈവം
മണ്ണിൻ്റെ മക്കളെന്ന് ..പൂജ ചെയ്യേണ്ടത് ,
അവരുടെ കാൽപാദങ്ങളിലെന്ന് .
വിയർപ്പിനാൽ ചെളിപുരണ്ട തുട്ടുമായി
വീട്ടിലേക്ക് മടങ്ങവെ മനസ്സുനിറയെ
തന്നെ കാത്തു നിക്കും പിഞ്ചുമകളുടെ
ഒട്ടിയ വയർ വേദനയായി തുളഞ്ഞു കയറി.