പ്രകൃതിസ്നേഹികൾ
പ്രകൃതിസ്നേഹികൾ
പരിസ്ഥിതിപ്രശ്നമെന്നോരിയിടുന്നൂ
കപടവാദികളാം
പെരുമാനുഷകുലങ്ങൾ,
പ്രകൃതിയോടുതൊന്തരവുകാട്ടി
മറിച്ചിട്ടിരുന്നു പൊട്ടിച്ചിരിക്കുന്നൂ
കപടപ്രകൃതിസ്നേഹികൾ... !
ആർക്കും ശല്യമില്ലാത്ത എത്രയോ
മരങ്ങൾ സർക്കാരിനെ കൂട്ടുപിടിച്ചു
കപടപ്രകൃതിസ്നേഹികൾ
വെട്ടിമുറിച്ചിട്ടതുകണ്ടപ്പോൾ,
തേങ്ങിക്കരഞ്ഞുപോയതെൻമനം... !
പ്രകൃതിവികൃതികാട്ടിത്തുടങ്ങിയപ്പോൾ
തപിക്കുന്നമനമെല്ലാം ഉള്ളിൽ
ഊറിച്ചിരിക്കുന്നതുകാൺകേ
ഉരുകുന്നൂ എന്മനവും അന്തരാളങ്ങളും
പൂർണ്ണതേജസ്സുമോജസും... !
എൻവീട്ടുപറമ്പിൻ ചുറ്റോളങ്ങളിൽ
ഞാൻ നട്ടുവളർത്തിയതേന്മാവും
ചെംവരിക്കപ്ലാവും ആഞ്ഞിലിയും
വടക്കുതെക്കുനിന്നുംകിഴക്കുപടിഞ്ഞാറു
നിന്നും കൊണ്ടുനട്ടുനനച്ചുവളർത്തിയ
വന്മരങ്ങളെല്ലാം
അയൽവാസികളുടെ കൂജനത്താൽ
തച്ചുതകർക്കേണ്ടിവന്നതിലെ
എൻസന്താപം ഞാനാരോടുപറയേണ്ടൂ... !
എന്നിട്ടുനിന്നുപുലഭ്യംപുലമ്പുന്നതുപോൽ പറയുന്നൂ,
പ്രകൃതികരയുന്നൂ
മഴകുറയുന്നൂ
വേനൽ കടുക്കുന്നൂ
ഞാനും നീയും കരിയുന്നൂ,
അതിനാൽ വച്ചുപോറ്റീടുക
വരും തലമുറക്കായ് കോടികളും,
ഒഴുക്കുക കോടികളും,
അതു കണ്ടുണരട്ടെ ;
പ്രകൃതിയെ അറിയാത്ത ഐടി കളും
കച്ചവട ആതുരശുശ്രൂഷകരും
കച്ചകപടവേദാന്തികളും
കപടകച്ചവടമേലാളന്മാരും... !