സ്വപ്നത്തിന്റെ വാതായനം.
സ്വപ്നത്തിന്റെ വാതായനം.
വരികവരിക വസന്തമേ ഈ
ഭൂമിതൻ മേലാപ്പിൽ
വനപുഷ്പ്പ കംബളമായ് വിരിഞ്ഞു
നിന്നീടണം സുശോഭമായ്!
സ്വപ്നങ്ങളുടെ വാതായനങ്ങൾ
തുറന്നുവരുമ്പോൾ അവിടെക്കാണും
നീല ജലാശയത്തിലൊരു
മത്സ്യജലകന്യകയായ് നീ
നീന്തിത്തുടിക്കുന്നതു കാണുമാറാകണം.. !
എന്റെ ചിനപ്പിട്ട ചിന്തകൾക്കിട-
യിലൂടെ വീശുമൊരുമന്ദമാരുതൻ
പോലൊരു കനവുപോൽ കാവ്യമായ്
നീയെൻ തൂലികത്തുമ്പിലൂടൊഴുകി-
പ്പരത്താൻ കഴിയുമാറാകണം.. !
അതു കണ്ടിട്ടും കേട്ടുമറിഞ്ഞിട്ടു-
മോമലേ നിന്റെയനുരാഗ നദിയിലൂടെ-
നിക്കൊന്നു നീന്തിത്തുടിച്ചുമുങ്ങാം-
കുഴിയിടുവാനാകണം !
അഞ്ജനക്കണ്ണെഴുതിയ
ആരാമകന്യകേ ആ അസുലഭ
നിമിഷത്തിനായ്,
വാനവും ഭൂമിയും അറിയാതെ
നിനച്ചിരിപ്പുണ്ടു ഞാൻ
മയക്കത്തിനുമപ്പുറത്താദ്യ
സുഷുപ്തിക്കായി !