രാജ്യം
രാജ്യം
എല്ലാം മറന്നൊന്നുറങ്ങുവാൻ
എല്ലാരുമൊന്നെന്ന ആ വാക്യം വീണ്ടുമൊന്നുകേൾക്കുവാൻ
എനിക്കുംവേണം മാനത്തുനി-
ന്നൊരായിരം വർണ്ണപ്പൂക്കളെന്നു
സ്വപ്നം കാണുവാനെങ്കിലും
ഒരേയൊരുരാജ്യം, ഒരൊറ്റജനത-
യെന്നർപ്പുവിളിക്കാനെങ്കിലും ഒരു
ജനതതിയിവിടെയുണ്ടാവാൻ
കാത്തിരിക്കുന്നൂ നന്മമരങ്ങളാകും
വൻവൃക്ഷങ്ങളും, കാറ്റത്തൂയലാടും
അപ്പൂപ്പന്താടികളും
സ്വപ്നചിന്തകളാലോലമാടും
കവികുലോത്തമന്മാരും... ഞാനും.